2010, നവംബർ 21, ഞായറാഴ്‌ച

യാത്രക്കൊടുവില്‍ ...

















നമുക്ക് 
ഒരു മരത്തിനുകീഴില്‍
തണലുപകുത്ത്
ഞാനും എന്‍റെതുമില്ലാത്ത
സ്വപ്നങ്ങള്‍കണ്ട് 
ജീവിച്ചുതുടങ്ങാം... 

നീ: ഒറ്റ രാത്രിയുടെ
(ശവ)ശരീരം.
ഞാന്‍ :
ഞാന്‍ എന്നതിലുറങ്ങി
'ഞാന്‍ ഞാന്‍' എന്നതിലുണര്‍ന്ന് 
എനിക്കെന്നതില്‍ വളര്‍ന്നു
ചെറുതായിപ്പോയവന്‍...

എന്‍റെ  വലുപ്പം
എന്‍റെ മതിലുകള്‍ക്കുള്ളില്‍
അവസാനിക്കുന്നു .
അകാലത്തിലെവിടെയോ വെച്ച്
ഞാന്‍ മരിക്കുകയോ
ജീവിച്ചിരിക്കുകയോ ചെയ്യുന്നു.
 
നമ്മള്‍ :
ആകാശത്തിനും സമുദ്രത്തിനും
ക്ഷതം വന്നചിറകുകള്‍അന്യമാക്കുക.
നല്‍കുക-
ദാഹിച്ചവന് രക്തം
ഭിക്ഷചോദിച്ചവന് ഹൃദയം
അധ്വാനിക്കുന്നവന് നിന്നെ
ഒരു ഭൂമി, ഒരു സുഖം, ഒരേ ഹൃദയം...
 
നമുക്ക്
അമ്മയുടെ
ഉപ്പുംമുളകും പുരണ്ടകണ്ണീരിന്
ഒരു പുഞ്ചിരിയെങ്കിലും
തിരിച്ചു നല്‍കാം ...
 
[ദേശാഭിമാനി, 2005 ഡിസംബര്‍ 08]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ