2011, മാർച്ച് 18, വെള്ളിയാഴ്‌ച

സ്വപ്നം

നിലാവുകൂട്ടിരുന്ന രാത്രിയില്‍ 
ഞാനൊരു സ്വപ്നംകണ്ടു ...

വെളുത്തമേഘങ്ങളാല്‍ 
പണിതീര്‍ക്കപെട്ട 
വിശുദ്ധവസ്ത്രങ്ങളണിഞ്ഞു 
മാലാഖകുഞ്ഞുങ്ങള്‍ 
വിണ്ണില്‍നിന്നും ഇറങ്ങിവരുന്നത് ...

ശ്രേഷ്ഠമായ ഉദ്യാനത്തിലെ 
വള്ളികള്‍ കൊണ്ടുപൊതിഞ്ഞ 
വശ്യതയാര്‍ന്ന ഒരു സമ്മാനം 
എനിക്കായി നല്കപെടുന്നത് ...

തുറന്നുനോക്കവേ,
വിസ്മയിപ്പിക്കുന്ന സുഗന്ധം... 
പൂമ്പാറ്റകളും
ചിറകുകളുള്ള നക്ഷത്രങ്ങളും പറന്നുവന്നു .
അവ ആകാശത്തെ അലങ്കരിച്ചു.

മാലാഖകുഞ്ഞുങ്ങള്‍ 
പാട്ടുപാടുകയും 
ശലഭങ്ങള്‍ 
നൃത്തംവെക്കുകയും ചെയ്തു.
പിന്നീടെപ്പോഴോ
സ്വപ്നങ്ങള്‍ 
സ്വപ്നങ്ങള്‍മാത്രമാകപെട്ടു ...

ഞാനാകട്ടെ 
ഭൂമിയിലെ നരകത്തില്‍ 
ചങ്ങലകളില്‍ ബന്ധിതനാകുകയും 
നിലാവുകൂട്ടിരുന്ന രാത്രിയില്‍ 
ഏറെ അനാഥനാകുകയുംചെയ്തു ...